നാടകാന്തം ജീവിതം-രംഗം-3


വി.എൻ.പ്രതാപൻ

ആദ്യരംഗത്തിന്റെ പരിസരം.കർട്ടൻ ഉയരുമ്പോൾ .....നിന്ന മുന്നിലെ ഡസ്ക്ക് ഒഴിഞ്ഞുകിടന്നിരുന്ന ആൾ ഇപ്പോൾ ഡസ്ക്കിൽ ഇല്ല.
സ്റ്റേജിന്‌ ഇട തുവശത്ത്‌ നിന്ന്‌ എ സാവധാനത്തിൽ നടന്നുവരുന്നു. സ്റ്റേജിന്റെ നടുവിൽ നിന്ന്‌ നാലുപാടും നോക്കുന്നു. ഇടതുവശത്തും വലതുവശത്തും നടന്നുചെന്ന്‌ പരിശോധിക്കുന്നു.
എ-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ പരിശോധിക്കുന്നു.
ഈ സമയത്ത്‌ ബി സാവധാനത്തിൽ ഇടതുവശത്തുനിന്നു തന്നെ നടന്നുവരുന്നു. എ ചെയ്തതുപോലെ സ്റ്റേജാകെ പരിശോധിക്കുന്നു.
എ യെ ശ്രദ്ധിക്കുന്നില്ല. എ യെ കാണാത്തതുപോലെ.
ബി-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
ഇപ്പോൾ എയും ബിയും മുഖാമുഖം നോക്കുന്നു.
എ-ആരെങ്കിലും എടുത്ത്‌ നീക്കിക്കാണും.
ബി-അതെ, ആരെങ്കിലും എടുത്ത്‌ മാറ്റിക്കാണും.
എ-പ്രാരാബ്ധങ്ങൾ,കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ,അപവാദങ്ങൾ, ശത്രുതകൾ,സാമ്പത്തികവിഷമതകൾ,പരിഹാസങ്ങൾ,ആരായിരുന്നു അയാൾ/
ബി- തീർത്താൽ തീരാത്ത കടബാദ്ധ്യതകൾ,പലിശ, പണയം, ഭീഷണി, കോടതി, ജപ്തി, ആരായിരുന്നു അയാൾ?
അല്പ്പനേരത്തെ നിശ്ശബ്ദത.
എ-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
ബി-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
അല്പ്പനേരത്തെ പൂർണ്ണ നിശ്ശബ്ദത.
എ-അത്‌ ഞാനായിരുന്നോ?
(ബി ചെയ്തതുപോലെ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നു.)
എ-അത്‌ ഞാനായാലും നീ അയാലും മറ്റൊരാളായാലും നമുക്ക്‌ ഒന്നന്വേഷിക്കാം.
ബി- ശ്രൈയാണ്‌.നമുക്ക്‌ ഒന്നന്വേഷിക്കാം.
എ- എനിക്കല്പ്പം ധൃതിയുണ്ട്‌. ജോലിസ്ഥലത്ത്‌ സമയത്തിനെത്തിയില്ലെങ്കിൽ ദിവസക്കൂലി പൂജ്യം. തല്ക്കാലം താങ്കൾ ഒന്നന്വേഷിക്ക്‌.
ബി-അയ്യോ എനിക്കും കുറെ തിരക്കൂണ്ട്‌. ഞാനൊരു കല്യാണത്തിന്‌ പോകയാണ്‌. അടുത്ത ബന്ധുവിന്റെ. ഇപ്പോൽ തന്നെ സമയം വൈകിപ്പോയിരിക്കുന്നു. ആരെങ്കിലും ഈ വഴി വരുമ്പോൾ അന്വേഷിച്ചേക്കാം.

എ മുന്നിലും ബി പുറകിലുമായി സ്റ്റേജിന്റെ വലതുവശത്തുകൂടി പുറകോട്ടു പോകുന്നു. അല്പ്പനിമിഷങ്ങൾക്കു ശേഷം സി കടന്നുവരുന്നു. എയും ബിയും വന്നതുപോലെ സ്റ്റേജാകെ പരതുന്നു.
സി- ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ പരിശോധിക്കുന്നു.
ഈ സമയത്ത്‌ ഡി സാവധാനത്തിൽ നടന്നുവന്ന്‌ സിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ സ്റ്റേജാകെ പരിശോധിക്കുന്നു.
ഡി-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
ഇപ്പോൽ സിയും ഡിയും മുഖാമുഖം നോക്കുന്നു.
സി- ആരെങ്കിലും എടുത്ത്‌ നീക്കിക്കാണും.
ഡി-അതെ,ആരെങ്കിലും എടുത്ത്‌ മാറ്റിക്കാണും.

സി-ഇയാളുടെ പോക്കറ്റിൽ പണമുണ്ടായിരിക്കാം. അല്ലെങ്കിൽ അറിയപ്പെടാത്ത കാരണത്താൽ ആർക്കെങ്കിലും വേണ്ടി ഏതെങ്കിലും വാടകഗുണ്ട.ആരായിരുന്നു അയാൾ?
ഡി- പെറ്റുപെരുകുന്ന വാഹനങ്ങളിലൊന്നിൽ വീതി കുറഞ്ഞ തെരുവിൽ ഒരു പക്ഷേ അതായിരിക്കാം, ആരായിരുന്നു അയാൾ?
(അല്പ്പനേരത്തെ നിശ്ശബ്ദത)
സി- (സാവധാനത്തിൽ ശബ്ദം കുറച്ച്‌)അത്‌ നീയായിരുന്നോ?
ഡി-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
അല്പ്പനേരത്തെ (നിശ്ശബ്ദത)
സി- അത്‌ ഞാനായിരുന്നോ?
സംശയത്തോടെ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നു)
ഡി-അത്‌ ഞാനായിരുന്നോ?
(സി ചെയ്തതു പോലെ സ്വന്തം ശരീത്തിൽ പരതുന്നു)
സി-അത്‌ ഞാനായാലും നീ ആയാലും മറ്റൊരാൾ ആയാലും നമുക്ക് ഒന്നന്വെഷിക്കാം!

ഡി- ശരിയാണ്‌.നമുക്ക് ഒന്നന്വേഷിക്കാം.
സി-എനിക്കല്പ്പം തിരക്കുണ്ട്‌.കമ്പനിയുടെ മീറ്റിംഗിൽ പങ്കെടുക്കണം.സമയത്തിന്ന്‌ ചെന്നില്ലെങ്കിൽ സിറ്റിഗ് ഫീസ് കിട്ടില്ല.
തല്ക്കാലം താങ്കൾ ഒന്നന്വേഷിക്ക്.
ഡി-അയ്യോ,എനിക്കും കുറേ തിരക്കുണ്ട്.വിദേശാത്തു നിന്നൊരു ബന്ധു വരുന്നുണ്ട്.സമയത്തിന്ന്‌ തന്നെ എയർപോർട്ടിൽ എത്തണം.സാരമില്ല.ആരെങ്കിലും ഇതുവഴി വരുമ്പോൾ അന്വേഷിച്ചേക്കാം.
സി- മുന്നിലും ഡി പുറകിലുമായി സ്റ്റേജിന്റെ വലതുവശത്തുകൂടി പുറകിലേക്ക് പോകുന്നു.

(സ്റ്റേജിൽ വെളിച്ചം മങ്ങുന്നു.സാവധാനത്തിൽ വെളിച്ചം തെളിഞ്ഞുവരുമ്പോൾ മൈക്കിന്നു മുന്നിൽ ഒരാൾ ഒരു കസേരയിൽ തളർന്നിരിക്കുന്നു.പുറകിലെ ഡസ്ക്ക് പഴയതുപോലെ ആളൊഴിഞ്ഞു കിടക്കുന്നു.
സാവധാനത്തിൽ തളർന്ന ശബ്ദത്തിൽ അയാൾ സംസാരിക്കാൻ തുടങ്ങുന്നു.

ഞാനീ നാടകത്തിലെ പ്രധാനനടൻ,അതായത്‌ നായകൻ(പുറകിലേക്ക് ചൂണ്ടി)
ആ ഡസ്ക്കിൽ കിടന്നിരുന്നില്ലേ?അയാൾ തന്നെ.നാടകാന്തം നശിപ്പിച്ച നായിക നാടകത്തിൽ നിന്ന്‌ പുറത്തുകടന്ന്‌ ജീവിതം പകരം വെക്കുകയായിരുന്നു. ആരോടാണ്‌ അവൾക്ക് വിദ്വേഷം എന്നു മനസ്സിലായില്ല.ഞാൻ നിരപരാധിയാണ്‌.പകരം വെക്കപ്പെട്ടവൻ. തല്ക്കാലത്തെ ഒരു ഞെട്ടൽ,വീഴ്ച്ചയിൽ മോഹാലസ്യപ്പെട്ടുപോയി. .മരിച്ചു എന്ന്‌ കരുതിയവരൊക്കെ മറഞ്ഞുപോയിരിക്കുന്നു.ആരുടെ ഒക്കെയോ കാൽപ്പെരുമാറ്റം കേട്ടിരുന്നു. ഹൃദയമിടിപ്പുപോലെ ഇവിടെ ഇപ്പോൾ ഞാൻ മാത്രം. ഹാളിന്നു പുറത്ത്‌ തെരുവിലൂടെ ഇരമ്പിയോടുന്ന ജനം. പുറകിൽ മേക്കപ് അഴിക്കുന്ന നടീനടന്മാർ മുന്നിൽ നിരന്നുകിടക്കുന്ന ഈ ഒഴിഞ്ഞ കസേരകളോട്‌ ഞാനെന്തു പറയണം!എനിക്ക്‌ വിശക്കുന്നു എന്നു പറഞ്ഞാൽ അത്‌ കേൾക്കാൻ ഒരാൾ പോലുമില്ല. ഒഴിഞ്ഞ കസേരകലിലെ വാടകക്കാർ ഓഡിറ്റോറിയത്തിനു പുറത്ത്‌ അരങ്ങേറുന്ന ആയിരം നാടകങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഞാൻ കാത്തിരിക്കുകയാണ്‌. നാടക ഉടമയും നാടകകൃത്തും സംവിധായകനും ഉടനെ വന്നേകാം.

അവർ സമ്മാനമായി എന്തോ കൊണ്ടുവരാൻ പോയിരിക്കയാണെന്ന് ആരൊക്കെയോ അടക്കിപറയുന്നതു കേട്ടു. സമ്മാനവുമായി അവർ എത്തുമ്പോൾ എനിക്കുകൂടി അതിൽ ഒരു പങ്കു് ,ഞാനൊന്നു വിളിച്ചുനോക്കട്ടെ.(പോക്കറ്റിൽ നിന്ന്‌ മൊബൈൽ എടുത്ത്‌ ഡയൽ ചെയ്ത്‌ ചെവിയിൽ വെക്കുന്നു)
-ഹലോ--ഹലോ--ഹലോ---